അയോധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 60 കിലോ വെള്ളി കട്ടികൾ കാണാനില്ല. പ്രാണപ്രതിഷ്ഠാചടങ്ങിനിടെ ജൂവലേഴ്‌സ് അസോസിയേഷൻ എന്ന സംഘടന രാം ലല്ലയ്ക്ക് സമർപ്പിച്ച വെള്ളിക്കട്ടികൾ എന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട നാലുപേരെ എസ്ഐ ടി ചോദ്യം ചെയ്തു. ആഭരണങ്ങളുടെ മേൽനോട്ട ചുമതലയുള്ള കൃഷ്ണദേവ് തിവാരിയുൾപ്പെടെ ഉള്ളവരെ ആണ് ചോദ്യം ചെയ്തത്.

വെള്ളി കട്ടികൾ കാണാതായത് സംഭാവനകളിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തെത്തുടർന്ന് എസ്.ഐ.ടി. ജൂവലറികളിൽ നിന്നുള്ള സംഭാവനകൾ ശേഖരിച്ചാണ് വെല്ലികെട്ടികൾ ക്ഷേത്രത്തിന് നൽകിയതെന്ന് അസോസിയേഷൻ പ്രസിഡൻറ് അനുരാഗ് റസ്തോഗി പറഞ്ഞു. ട്രസ്റ്റ് ജീവനക്കാരുടെ നിയമന രേഖകൾ SIT പരിശോധിക്കുന്നു. പണം എണ്ണുന്ന ജീവനക്കാരും ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കാൻ ചുമതലയുള്ള വരും എസ്‌ഐടിയുടെ നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ആറ് ദിവസമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഈ വെള്ളി കട്ടകളുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള കൃത്യമായ രേഖകൾ ശേഖരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അധികൃതർക്ക് ഇതുവരെ ഇതിന്‍റെ ഒരു വിവരവും കണ്ടെത്താനായിട്ടില്ല. വെള്ളി കട്ടകൾ സ്വീകരിച്ചത്, സൂക്ഷിച്ചുവെച്ചത് അല്ലെങ്കിൽ ഉപയോഗിച്ചത് സംബന്ധിച്ച യാതൊരുവിധ ഔദ്യോഗിക വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ലെന്നാണ് സൂചനകൾ.

എന്നാൽ ഈ വെള്ളി സംഭാവന നൽകിയ ജ്വല്ലേഴ്സ് അസോസിയേഷൻ തങ്ങളുടെ പക്കൽ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന് വെള്ളി കൈമാറിയതിന്‍റെ കൃത്യമായ രസീത് ഉണ്ടെന്ന് ഉറപ്പിച്ചു പറയുന്നു. രാജ്യത്തുടനീളമുള്ള സ്വർണ്ണവ്യാപാരികളുടെ സംഭാവനകൾ സമാഹരിച്ചാണ് 60 കിലോ വെള്ളി കട്ടകൾ തയാറാക്കി ക്ഷേത്രത്തിന് നൽകിയതെന്ന് അസോസിയേഷൻ പ്രസിഡന്‍റ് അനുരാഗ് രസ്തോഗി വ്യക്തമാക്കി.

അടിത്തറയിടുന്ന ചടങ്ങുകളിലോ പിന്നീടുള്ള നിർമ്മാണ പ്രവർത്തനങ്ങളിലോ ഈ വെള്ളി കട്ടകൾ കണ്ടിട്ടില്ലെന്നും അതിനുശേഷമാണ് ഇവ കാണാതായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കാണാതായ വെള്ളി കട്ടകൾ നിലവിൽ എവിടെയാണെന്നും അവ ഔദ്യോഗിക സ്റ്റോക്ക് ലിസ്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിന്‍റെ ഭാഗമായി രാംശങ്കർ യാദവ് എന്ന ടിന്നു, കൃഷ്ണദേവ് തിവാരി എന്നിവരെയും രാം ലല്ലയുമായി ബന്ധപ്പെട്ട നാല് പൂജാരിമാരെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.

ആഭരണങ്ങളുടെയും വഴിപാടുകളുടെയും മേൽനോട്ട ചുമതലയുള്ള തിവാരി, വെള്ളി കട്ടകളെക്കുറിച്ചുള്ള വിവരങ്ങൾ പൂർണ്ണമായും നിഷേധിച്ചു. കൂടാതെ നിലവിൽ അന്വേഷണ പരിധിയിലുള്ള കാണാതായ മാലയെക്കുറിച്ചോ ഭഗവാന്‍റെ പാദുകങ്ങളെക്കുറിച്ചോ തനിക്ക് അറിയില്ലെന്നും അദ്ദേഹം മൊഴി നൽകി.